അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ചൂട് വർധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാന ലാപ്പിലേയ്ക്കെത്തിക്കഴിഞ്ഞു. അതിനിടെയാണ് സ്ഥാനാർഥി ജോ ബൈഡനെതിരെ ട്രംപ് ജൂനിയർ രംഗത്ത് വന്നിരിക്കുന്നത്. ജോ ബൈഡന് ചൈനയോടാണ് ചായ്വെന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒരിക്കലും ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന് പറഞ്ഞു.
ചൈന ലോകത്തിനു മുന്നിലുയർത്തുന്ന ഭീഷണി നമ്മൾ തിരിച്ചറിയണം. വലിയൊരു വ്യവസായിയായ ബൈഡന്റെ മകന് ചൈന 1.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. മാത്രമല്ല, ബൈഡനെയും വാങ്ങാമെന്ന് ചൈന കരുതുന്നുണ്ട്. ബൈഡന് തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്നും ട്രംപിന്റെ മകന് പറഞ്ഞു. അതേസമയം, പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗുജറാത്തിലായിരുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ തനിക്ക് നന്നായി അറിയാമെന്നും ട്രംപ് ജൂനിയർ വ്യക്തമാക്കി.
ബെംഗളുരുവിൽ നിന്നും പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക