ഗുജറാത്ത്: തങ്ങളുടെ എം.എല്‍.എയെ 25 കോടിക്ക് ബി.ജെ.പി വാങ്ങിയെന്ന ഗുജറാത്ത് കോൺഗ്രസ്സിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി. 25 കോടി കൊടുത്താല്‍ കോണ്‍ഗ്രസിനെ മുഴുവനായും വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. നവംബര്‍ മൂന്നിന് ഗുജറാത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേന്ദ്രനഗറിനടുത്തുള്ള ലിംബിയില്‍ നടന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നേതാക്കള്‍ പാര്‍ട്ടി വിടുമ്ബോള്‍ കോണ്‍ഗ്രസ് അനാവശ്യമായ ആരോപണം ഉന്നയിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും അദ്ദേഹം വിമര്‍ശിച്ചു. മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. അവിടെയുള്ളത് രാഹുല്‍ ഗാന്ധിയുടെ ആദര്‍ശം മാത്രമാണ്. കോണ്‍ഗ്രസ് സ്വന്തം എം.എല്‍.എ.മാരെ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നിരയില്‍ കൂടുതല്‍ ആള് കുറയുമെന്നും നേരത്തെ രൂപാനി പറഞ്ഞിരുന്നു. നവംബര്‍ മൂന്നിന് കപ്രഡ, ലിംബി, കര്‍ജാന്‍, അബ്ദാസ, ഗദ്ദാഡ, ഡാങ്, മോര്‍ബി, ധാരി എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക