കൊല്ലത്ത് സുപാലിനെ മാത്രം സസ്പെന്റ് ചെയ്ത നടപടി തെറ്റായിപ്പോയെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. സംഭവത്തിൽ സി.പി.ഐ കൗൺസിൽ കാനം രാജേന്ദ്രനെതിരെ മന്ത്രി വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തി. സുപാലിനെ മാത്രം സസ്പെന്റ് ചെയ്ത നടപടി തെറ്റാണ്. ആര് രാജേന്ദ്രന് താക്കീത് മാത്രമെന്ന കാനത്തിന്റെ സമീപനം ശരിയല്ലെന്നും അച്ചടക്ക നടപടി ഉചിതമായ സമയത്തല്ലെന്നും നടപടി റദ്ദാക്കണമെന്നും വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
നവംബര്‍ മാസത്തിലെ റേഷന്‍ സാധനങ്ങളുടെ വിതരണത്തോത്
ജില്ലാ കൗൺസിൽ യോഗത്തിനിടയിൽ നേതാക്കൾ വെല്ലുവിളി നടത്തിയിരുന്നു. നേതാക്കളുടെ പ്രവൃത്തി അച്ചടക്ക നടപടി എടുക്കുന്നതിലേക്ക് നയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സംസ്ഥാന കൗൺസിൽ അംഗം പി. സുപാലിനെ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്യുകയായിരുന്നു, അതേസമയം ആര്. രാജേന്ദ്രനെ പാര്‍ട്ടി താക്കീത് ചെയ്തു. ഈ നടപടിക്കെതിരെയാണ് മന്ത്രി വിമർശനം നടത്തിയത്.
കൊവിഡ് നെഗറ്റീവ് ആയാല്‍ പിന്നീട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക