ജോധ്പൂർ: വിവാഹിതയോട് തന്നെ ഒറ്റയ്ക്ക് വന്ന് കാണാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഓഡിയോ വൈറലായി. ഇതിനു പിന്നാലെ തിങ്കളാഴ്ച ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ജസ്വന്ത് പുര പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സാബിർ മുഹമ്മദിനെയാണ് സസ്പെൻഡ് ചെയ്തത്.
രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയോട് ഫോണില്‍ വിളിച്ചാണ് തന്നെ ഒറ്റയ്ക്ക് കാണാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് സംഭവം ഉണ്ടായത്. മക്കൾക്കൊപ്പം സ്ത്രീ ചന്തയിൽ നിൽക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ അവരെ ഫോണിൽ വിളിച്ചത്.
നിർമാണത്തിലിരിക്കുന്ന സ്ത്രീയുടെ വീടിനായി അയച്ച മണൽ എത്തിയോ എന്ന് ഉദ്യോഗസ്ഥൻ ചോദിക്കുന്നുണ്ട്. എന്തിനാണ് അദ്ദേഹം ഇത് അയച്ചതെന്നും അതും ഉച്ചകഴിഞ്ഞെന്ന് അവർ തിരികെ ചോദിക്കുന്നു. ആര്‍ക്കാണ് അദ്ദേഹത്തെ ഇത് ചെയ്യുന്നതിൽ നിന്ന് തടയാൻ കഴിയുകയെന്ന് ഉദ്യോഗസ്ഥൻ ചോദിക്കുകയും തന്റെ നിലപാടിനെക്കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്നത് കേൾക്കാം.
താൻ വിളിക്കുന്നതിനെക്കുറിച്ച് ഭർത്താവിന് അറിയാമോ എന്ന് ഉദ്യോഗസ്ഥൻ സ്ത്രീയോട് ചോദിക്കുന്നുണ്ട്. ഇല്ലെന്ന് സ്ത്രീ മറുപടി നൽകി. ഇതിനു പിന്നാലെയാണ് സ്ത്രീയോട് തന്നെ ഒറ്റയ്ക്ക് വീട്ടിലെത്തി സന്ദർശിക്കാന്‍ ഉദ്യോഗസ്ഥൻ പറഞ്ഞത്.
അഞ്ച് മിനിറ്റ് നേരത്തേക്ക് തന്റെ വസതി സന്ദർശിക്കാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു. മക്കളോടൊപ്പം പച്ചക്കറികൾ വാങ്ങാൻ താൻ വിപണിയിലുണ്ടെന്ന് യുവതി ഇൻസ്പെക്ടറോട് പറയുന്നതു കേൾക്കാം.തനിച്ചായിരിക്കുമ്പോൾ തന്നെ സന്ദർശിക്കണമെന്ന് ഉദ്യോഗസ്ഥൻ ആവർത്തിക്കുന്നുണ്ട്.
ഓഡിയോ ക്ലിപ്പിൽ നിന്ന് ഗുരുതരമായ ആരോപണങ്ങൾ തെളിഞ്ഞിരിക്കുന്നചിനാൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജലൂർ പൊലീസ് സൂപ്രണ്ട് ശ്യാം സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക