കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നു എന്ന് മാത്രമല്ല ഒത്താശയും ചെയ്തുവെന്ന് എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ്.
ശിവശങ്കറാണ് കള്ളക്കടത്തിൽ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും നിർദേശിച്ചത്. ശിവശങ്കർ, നയതന്ത്ര ചാനലിലൂടെ സ്വർണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് സജീവമായി ഇടപെട്ടിട്ടുണ്ട്. മൂന്നാമത്തെ ലോക്കര്‍ സ്വപ്നയുടെ പേരില്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടുവെന്നും ത് സംബന്ധിച്ച വാട്സപ്പ് സന്ദേശം കഴിഞ്ഞ നവംബര്‍ 11 ന് ഇ അയച്ചുവെന്നും ഇഡി വ്യക്തമാക്കുന്നു. മൂന്നാമത്തെ ലോക്കര്‍ തുടങ്ങാൻ ശിവശങ്കര്‍ പദ്ധതിയിട്ടത് കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണെന്ന് ഇഡി പറയുന്നു. മുതിർന്ന കസ്റ്റംസ് ഓഫീസറെ നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാൻ വിളിച്ചതായി ശിവശങ്കർ സമ്മതിച്ചു.
അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി
ഇത് സംബന്ധിച്ച മൊഴി നൽകിയത് കഴിഞ്ഞ മാസം 15 നാണ്. കസ്റ്റംസ് ഓഫീസറെ വിളിച്ചത് സ്വപ്ന ആവശ്യപ്പെട്ടിട്ടാണെന്നും ശിവശങ്കർ മൊഴി നൽകിയയിട്ടുണ്ട്. ശിവശങ്കർ ഇതിലൂടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നസിലാക്കുന്നതെന്നും ഇഡി പറയുന്നു. സ്വപ്നയ്ക്ക് ലൈഫ് മിഷന്റെ പദ്ധതി രേഖകൾ കൈമാറിയത് ടെൻഡർ രേഖകൾ തുറക്കുന്നതിന് മുമ്പാണ്. ഇന്ന്, എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലുളള ശിവശങ്കറെ കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാൽ റിമാൻഡ് ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം. അതോടൊപ്പം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷയും പരിഗണിക്കുന്നുണ്ട്. ഇഡി ഇന്നലെ, സ്വർണക്കളളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞതായും കോടതിയെ അറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക