തിരുവനന്തപുരം : ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ക്കു കൈമാറിയെന്നാരോപിച്ച് ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ അക്രമിച്ചെന്ന് പരാതി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ലോറൻസാണു മ്യൂസിയം പൊലീസിൽ പരാതി നൽകിയത്.
ബിനീഷ് പിടിയിലായതു മുതല്‍ ഭീഷണി തുടങ്ങിയിരുന്നതായും ലോറന്‍സ് പറയുന്നു. തിരുവനന്തപുരത്തു വന്‍കിട ലോണ്‍ഡ്രിങ് സ്ഥാപനവും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ് ലോറന്‍സ്.
ബിനീഷുമായി നേരത്തെ പണ ഇടപാടുകള്‍ നടത്തുകയും തെറ്റിപിരിയുകയും ചെയ്തിരുന്നു. ശാസ്തമംഗലത്ത് മുടിവെട്ടാന്‍ പോയപ്പോള്‍ ബിനീഷിന്റെ മുന്‍ ഡ്രൈവര്‍ മണികണ്ഠന് എന്ന് വിളിക്കുന്ന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണു പരാതി. അതിനുശേഷം അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞെന്നും പറയുന്നു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആക്രമണമെന്നാണു പരാതി.
അഞ്ച് വര്‍ഷം മുന്‍പ് ബിനീഷിന്റെ ഡ്രൈവറായിരുന്ന മണികണ്ഠന് ഇപ്പോള്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ബിനീഷിന്റെ ബെനാമിയാണിതെന്ന ആക്ഷേപവും ലോറന്‍സ് ഉന്നയിക്കുന്നുണ്ട്.
ഇത് അടക്കം ബിനീഷിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നതാണു തന്നെ ലക്ഷ്യമിടാന്‍ കാരണം എന്നാരോപിക്കുന്ന ലോറന്‍സ്, ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശങ്ങളും പൊലീസിനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക