പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയില്‍ വിടണമെങ്കില്‍ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്ന് കോടതി. ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
കാരാട്ട് ഫൈസൽ പത്രിക സമർപ്പിച്ചു; ചുണ്ടപ്പുറത്ത് സ്വതന്ത്രനായി മത്സരിക്കും
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇബ്രാഹിംകുഞ്ഞ് മന്ത്രിപദം ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. എന്നാല്‍ നിര്‍മാണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രം പ്രതി ചേര്‍ത്തെന്നും കൈക്കൂലി വാങ്ങിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
അതേസമയം ഭീമമായ തുകയെ കുറിച്ച് മന്ത്രി വിശദീകരണം നല്‍കാത്തതെന്തെന്ന് കോടതി ചോദിച്ചു. ഇത് കൂടാതെ ടെന്‍ഡറില്‍ പറയാത്ത മൊബലൈസേഷന് അഡ്വാന്‍സ് നല്‍കിയതില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. മൊബലൈസേഷന് അഡ്വാന്‍സ് ഉണ്ടെന്ന് ആദ്യമേ അറിയിച്ചിരുന്നെങ്കില്‍ കൂടുതല്‍ കരാറുകാര്‍ വരില്ലായിരുന്നോ എന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക