കർഷകരുമായി തുറന്ന ചേർച്ച നടത്താനും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കി. അതേസമയം, ഡല്‍ഹി ചലോ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പട്യാല-അംബാല ദേശീയപാതയില്‍ കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷമുണ്ടായത്.
ഒരുങ്ങുന്നു.. അന്ധാധുന്നിന്റെ മലയാളം പതിപ്പ്, നായകനാവാൻ പൃഥ്വിരാജ്.. ?
സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രക്ഷോഭകര്‍ക്കിടയിലേക്ക് നിരവധി തവണ കണ്ണീര് വാതക ഷെല്ലുകളും പൊലീസ് പ്രയോഗിച്ചു. പ്രക്ഷോഭകാരികള്‍ പൊലീസ് ബാരിക്കേഡുകള്‍ തൊട്ടടുത്ത കനാലിലേക്ക് എറിഞ്ഞു. ബാരിക്കേഡുകള്‍ മാറ്റി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് സാഹചര്യം കൂടുതൽ വഷളാക്കിയത്. പോലീസിന്റെ നടപടിയെ കോൺഗ്രസ്സ് നേതാവ് രാഹുൽഗാന്ധിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഉൾപ്പെടെയുള്ള നേതാക്കൾ അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക