ലക്നൗ: ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ 72 കാരനായ കര്ഷകന് പൊള്ളലേറ്റ് മരിച്ചു. തീപിടിച്ച പശുത്തൊഴുത്തിനുള്ളില്‍ കുടുങ്ങിയ പശുക്കളെയും പശുക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണം സംഭവിച്ചത്. സംഭവം ശനിയാഴ്ച രാത്രി രൂപൈദിയ പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു. ഉറങ്ങുന്ന സമയത്താണ് ഇത്വാരി ലാല്‍ ആര്യ എന്ന കര്ഷകന് തൊഴുത്തിന് തീപിടിച്ചെന്ന് അറിഞ്ഞത്.
എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു
പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആര്യ പശുവിനെ രക്ഷിക്കാനായി അകത്തേക്ക് കയറുകയായിരുന്നു.
തൊഴുത്തില്‍ രണ്ട് പശുക്കളും നിരവധി പശുക്കുട്ടികളും ഉണ്ടായിരുന്നു. മേല്‍ക്കൂരയുടെ ഒരു ഭാഗം തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെയും കന്നുകാലികളുടെയും മേല്‍ വീഴുകയായിരുന്നു. 5 ലക്ഷം രൂപ മരിച്ച കര്‍ഷകന്റെ കുടുംബത്തിനും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നല്‍കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജയ്ചന്ദ്ര പാണ്ഡെ വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക