പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പല സ്ഥാനാർത്ഥികളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വൈറലായിരുന്നു. അത്തരത്തിൽ പ്രചാരണ കാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വിബിത ബാബുവിന് പക്ഷെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് വിബിത ബാബു ജനവിധി തേടിയത്.
എൽഡിഎഫ് സ്ഥാനാർത്ഥി സി കെ ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനിൽ വിജയിച്ചത്. സ്ഥാനാർത്ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലായിരുന്നു വിബിത.
വളർത്തു നായയുടെ ആക്രമണത്തിൽ 14 കാരന് ദാരുണാന്ത്യം
രാവിലെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ തന്നെ മൂന്നാം സ്ഥാനത്തേക്ക് വിബിത പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ പിന്നീട് വിബിത ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും അന്തിമ വിജയം എൽഡിഎഫ് സ്വന്തമാക്കി.
മോഡേണ്‍ വേഷങ്ങള്‍ ധരിച്ചുളള വിബിതയുടെ ചിത്രങ്ങളാണ് വ്യാപകമായി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കപ്പെട്ടത്. വേഷത്തിലും ഭാവത്തിലുമൊക്കെ പുതുമയും യുവത്വവും പേറുന്ന കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പ്രതീകമായിട്ടാണ് ചിത്രങ്ങള്‍ പലരും പങ്കുവെച്ചത്. ഇതിന് ശേഷം മാദ്ധ്യമശ്രദ്ധ കൂടി ലഭിച്ചതോടെ വിബിതയുടെ വിജയം യുഡിഎഫും ഉറപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയകളില്‍ നേരത്തെ മുതല്‍ സജീവമായിരുന്നു വിബിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക