സംസ്ഥാനത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. കോവിഡ് പശ്ചാത്തലത്തിലും ജില്ലകളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ സംസ്ഥാനത്ത് ഇടത് തരംഗം വീശിയടിക്കുന്ന കാഴ്ചയാണ് കണ്ടത്. തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും.
തെരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും മുതിർന്ന അംഗമായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. അതേസമയം, കോർപറേഷനുകളിലെയും നഗരസഭകളിലെയും അധ്യക്ഷന്മാരെ ഡിസംബർ 28 ന് തെരഞ്ഞെടുക്കും. 11 മണിക്ക് അധ്യക്ഷന്മാർക്കും ഉച്ചയ്ക്ക് 12 ന് ഉപാധ്യക്ഷന്മാർക്കുമുള്ള തെരഞ്ഞെടുപ്പും നടക്കും. 30 ന് ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർക്കായുള്ള തെരഞ്ഞെടുപ്പ് നടക്കും. 11 മണിയ്ക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. അന്നുച്ചയ്ക്ക് 2 മണിയ്ക്ക് ഉപാധ്യക്ഷ തെരഞ്ഞെടുപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക