രക്തം ദാനം ചെയ്യാൻ കർഷക പ്രക്ഷോഭ വേദികളിൽ വൻ തിരക്ക്. രക്തദാനത്തിനെത്തുന്നത് വിമുക്ത ഭടന്മാർ അടക്കമാണ്. മെഡിക്കൽ ക്യാമ്പുകളും പ്രക്ഷോഭകർക്കായി സജീവമാണ്. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നവർക്ക് മാത്രമല്ല, രാജ്യത്തിന്റെ അന്നദാതാക്കളുടെ ആവശ്യത്തിനും രക്തം നൽകേണ്ടതുണ്ടെന്ന് ക്യാമ്പുകളിലെത്തുന്ന വിമുക്ത ഭടന്മാർ വ്യക്തമാക്കുന്നു. ദാതാക്കളിലേറെയും പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തുന്നവരാണ്.
സംസ്ഥാനത്ത് സ്വർണവില വർധിച്ചു; പവന് 60 രൂപകൂടി 37,120 രൂപയിലെത്തി
ദിവസവും മുന്നൂറിലേറെ പേരാണ് സിംഗു അതിർത്തിയിലെ രക്തദാന ക്യാമ്പിലെത്തുന്നത്. പ്രക്ഷോഭ മേഖലകളിൽ, യുണൈറ്റഡ് സിഖ് എന്ന സന്നദ്ധ സംഘടന, രക്തദാന ക്യാമ്പിന് പുറമേ മെഡിക്കൽ ക്യാമ്പും തയാറാക്കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവിടെ പ്രതിരോധ മരുന്നുകൾ അടക്കം ലഭ്യമാണ്. 24 മണിക്കൂറും സേവന സന്നദ്ധരായി ഡോക്ടർമാരുടെയും വോളന്റിയർമാരുടെയും സംഘം നിൽക്കുന്നു. ഇപ്പോൾ സിംഗുവിലും തിക്രിയിലുമാണ് ക്യാമ്പുള്ളതെങ്കിലും മറ്റ് പ്രക്ഷോഭ സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക