കൊച്ചിയിലെ ഷോപ്പിങ്മാളിൽ നടിയെ അപമാനിച്ച കേസിൽ വനിതാ കമ്മിഷൻ ഇന്ന് നടിയിൽ നിന്ന് തെളിവെടുക്കും. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയ പൊലീസ് മാളിലെ കൂടുതൽ സിസിടിവി പരിശോധിക്കാനുള്ള ശ്രമം തുടങ്ങി. പ്രവേശന കവാടത്തിൽ രേഖപെടുത്തിയ പേര് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
യുവനടിയെ അപമാനിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും 24 മണിക്കൂറിനുശേഷവും ഒരാളെ പോലും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. വനിത, യുവജന കമീഷനുകൾ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്. വനിതാ കമ്മിഷൻ ഇന്ന് നടിയിൽ നിന്ന് തെളിവെടുക്കും.
പ്രതികൾ മാസ്ക് വച്ചതിനാൽ മുഖം വ്യക്തമാവാത്തത് തിരിച്ചടിയായി. മാളില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ പ്രതികൾ ഉപയോഗിച്ച വാഹനമടക്കം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. വ്യാപാരകേന്ദ്രത്തിനു പുറത്ത് മാളിൽ മറ്റിടങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരം മാളിൽ എത്തുന്നവരുടെ പേര് വിവരങ്ങൾ കാവടത്തിലെ കമ്പ്യൂട്ടരറിൽ രേഖപെടുത്തറുണ്ട്. അതും പരിശോധിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക