കൊല്ലം : അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണത്തില്‍ പൊലീസ് കേസില്‍ കുടുക്കിയത് നിരപരാധിയെ എന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ ദിവസം തിരൂരില്‍ അറസ്റ്റിലായ കള്ളന് കുറ്റം ഏറ്റതോടെയാണ് ഓട്ടോ ഡ്രൈവറെ അഞ്ചല്‍ പൊലീസ് കുടുക്കുകയായിരുന്നുവെന്ന് വ്യക്തമാകുന്നത്. ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പട്ട യുവാവ് വെളിപ്പെടുത്തി.
ഓട്ടോ ഡ്രൈവറായിരുന്നു രതീഷ്. അഞ്ചലിലെ ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നു എട്ടു ലക്ഷം രൂപ മോഷണം പോയ കേസില്‍ പൊലീസ് രതീഷിനെ അറസ്റ്റു ചെയ്തു. അന്പത്തിയഞ്ചു ദിവസമാണ് ജയിലില്‍ കിടന്നത്. ആറു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ഇതിനിടെയാണ് തിരുവനന്തപുരം കാരക്കോണം സ്വദേശി തങ്കപ്പനെ മലപ്പുറം തിരൂരിൽ നിന്നു പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്യലില്‍ അഞ്ചലിലെ മോഷണവും തങ്കപ്പന് ഏറ്റു.
മോഷണത്തിലെ രതീഷിന്റെ പങ്കാളിത്തത്തെ പറ്റി ഒന്നുമറിയില്ലെന്നും എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നും അഞ്ചല്‍ സിഐ പറഞ്ഞു. പൊലീസിന്റെ ക്രൂരമായ വേട്ടയാടലിനെതിരെ മനുഷ്യാവകാശ കമ്മിഷനെയും കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് രതീഷ്. പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക