നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ നിന്നും നാം ഇതുവരെ മുക്തരായിട്ടില്ല. ഇപ്പോല്‍ അനിലുമായുള്ള പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സീരിയല്‍ നടന് കിഷോര്‍ സത്യ.
പക്ഷെ ഇന്ന് ഈ ക്രിസ്തുമസ് ദിനം തകര്‍ത്തു കളഞ്ഞല്ലോടാ….. ഇനി എന്ത് പറയാന്‍…..ഇങ്ങനെയാണ് കിഷോറിന്റെ വാക്കുകള്‍ അവസാനിക്കുന്നത്.
ഡാ…. എങ്ങനെ ഇത് ഞാന്‍ വിശ്വസിക്കണമെടാ എന്നും ഫെയ്സ്ബുക്കിലൂടെ കിഷോര്‍ ചോദിക്കുന്നു. നൊമ്പരങ്ങളും ദുരന്തങ്ങക്കും മാത്രമേ ഈ വര്‍ഷത്തിന് തരാനുള്ളോ എന്നും അദ്ദേഹം ചോദിക്കുന്നു.
ഫ്യൂഡൽ ജാതി ബോധം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന അപകട സൂചനയാണിത്; ദുരഭിമാനക്കൊലയെ കുറിച്ച് കെകെ ശൈലജ ടീച്ചര്‍
കിഷോര്‍ സത്യയുടെ വാക്കുകള്‍ ഇങ്ങനെ:
ഡാ…. എങ്ങനെ ഇത് ഞാന്‍ വിശ്വസിക്കണമെടാ….
നൊമ്പരങ്ങളും ദുരന്തങ്ങക്കും മാത്രമേ ഈ വര്‍ഷത്തിന് തരാനുള്ളോ….. അയ്യപ്പനും കോശിയും നിനക്ക് നല്കിയ ഊര്‍ജം കൊറോണ പ്രതിസന്ധിയില്‍ തടസപ്പെട്ട വിഷമം ഞാനും സംവിധായകന് അന്‍സാര്‍ ഖാനും തമ്മില്‍ ഈയിടെ സംസാരിച്ചിരുന്നു.
കഴിഞ്ഞ മാസം ഷൂട്ട് ബ്രേക്കില്‍ വീട്ടില്‍ വന്നപ്പോള്‍ ഏറെക്കാലത്തിനു ശേഷമാണ് ഞാന്‍ നിന്നെ വിളിച്ചത്. രാവിലേ 11 മണിക്ക് വിളിച്ച് ഉണക്കമുണര്ത്തിയെങ്കിലും നീ അനിഷ്ടം കാട്ടാതെ സംസാരിച്ചു.
ഏറെ വൈകിയെങ്കിലും നിനക്ക് സിനിമയില്‍ സ്വന്തം ഒരിടം കണ്ടെത്താന്‍ ആയതിന്റെ സന്തോഷവും പങ്കുവെച്ചു. നിന്റെ ആദ്യ സിനിമ തസ്കര വീരന് ആയിരുന്നു എന്നെനിക്കു തോന്നുന്നു.
എന്റെ രണ്ടാമത്തെയും. നിന്റെ ആ രംഗത്തില്‍ ഒപ്പം ഞാനും അഭിനയിച്ചു. അതില്‍ ഉപരി കൈരളിയിലെ നിന്റെ പ്രോഗ്രാമിന്റെ കട്ട ഫാന്‍ ആയിരുന്നു ഞാന്‍ ആക്കാലത്തു നമ്മള് പലവട്ടം കണ്ടു പിന്നെ കാലത്തിന്റെ വഴികളില്‍ നമ്മള് സ്വന്തം പാതകള്‍ കണ്ടെത്താന്‍ ശ്രമിച്ചു.
പക്ഷെ ഇന്ന് ഈ ക്രിസ്തുമസ് ദിനം തകര്‍ത്തു കളഞ്ഞല്ലോടാ….. ഇനി എന്ത് പറയാന്‍…..
പ്രതികരിക്കാൻ ഇവിടെ എഴുതുക