നെയ്യാറ്റിന്‍കര പോങ്ങയില്‍ കോടതിയുത്തരവുപ്രകാരം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയവർക്കു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. നെട്ടതോട്ടം കോളനിക്കുസമീപം രാജനാണ് (47) മരിച്ചത്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നും രാജൻ വെളിപ്പെടുത്തിയിരുന്നു.
അന്പതുശതമാനത്തിലേറെ പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കഴിയവേയാണ് മരണം. ഭാര്യ അമ്പിളി പൊള്ളലേറ്റ് ചികിത്സയിലാണ്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനെയും കുടുംബത്തെ ഒഴിപ്പിക്കാന്‍ പൊലീസെത്തിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം.
എന്നാല്‍ രാജന്റെ എതിര്‍പ്പുകാരണം നടപടി പൂര്‍ത്തിയായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച പോലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയത്. അതേസമയം ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച എഎസ്ഐ അനില്‍ കുമാറിനും പരുക്കേറ്റിരുന്നു.രാജന്റെ ബന്ധു പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക