പക്ഷിപ്പനിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്. രണ്ട് മാസത്തില്‍ അധികം പ്രായമുള്ള പക്ഷിക്ക് 200 രൂപയും രണ്ട് മാസം താഴെയുള്ള പക്ഷിക്ക് 100 രൂപയുമാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം നല്കിയ നിരക്കിലാണ് പണം നല്‍കുക. കൂടാതെ നശിപ്പിച്ച മുട്ട ഒന്നിന് അഞ്ച് രൂപയും നല്‍കും. പത്ത് ദിവസത്തെ കര്‍ശന നിരീക്ഷണം പ്രദേശത്ത് തുടരും.
തിരുവനന്തപുരം കിളിമാനൂരില്‍ പെട്രോള്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു
വീണ്ടും സ്ഥലത്ത് നിന്ന് സാമ്പിള്‍ പരിശോധിക്കുമെന്നും വിവരം. മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം വീടുകളില്‍ വളര്‍ത്തുന്ന പക്ഷികളെ അടക്കം കൊല്ലാനാണ്. ഒപ്പം പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് പ്രതിരോധ നടപടികള്‍ സ്വീകരിക്കും. പ്രദേശത്ത് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ആരോഗ്യ വകുപ്പും നിരീക്ഷണം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക