ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡങ്ങളിൽ ധാരണയായെന്ന് റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ കേന്ദ്ര നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നാലുതവണ വിജയിച്ചവർക്കും രണ്ടുതവണ തോറ്റവർക്കും സീറ്റ് നൽകേണ്ടതില്ലെന്നതാണ് സ്ഥാനാർത്ഥി നിർണയത്തിലെ പ്രധാന മാനദണ്ഡം.
മലപ്പുറം തിരൂരില്‍ അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി
എന്നാൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഏതാനും മുതിർന്ന നേതാക്കൾക്ക് ഈ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കും. കൂടാതെ എം.പിമാരെ ആരെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. സ്വന്തം ലോക്സഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേര് എം.പി മാർക്ക് നിർദേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക