തന്റെ പിതാവ് സിഎച്ച് മുഹമ്മദ് കോയയും അദ്ദേഹത്തിന്റെ മരണശേഷം അവുക്കാദര്‍ കുട്ടി നഹയും ഉപമുഖ്യമന്ത്രിയായിരുന്നുവെന്നും അതിനു ശേഷം തങ്ങൾ ആ പദവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി പദം വേണമെന്ന ആവശ്യം ഒരിക്കലും തങ്ങൾ ഉന്നയിച്ചിട്ടില്ല. നേരത്തെ ലീഗിന് ആ സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും തങ്ങൾ കാരണം ആർക്കും പ്രയാസമുണ്ടാകരുത് എന്നുള്ള കാരണത്താലാണ് സ്ഥാനം ആവശ്യപ്പെടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പൃഥ്വിരാജ്, മംമ്ത, ഉണ്ണി മുകുന്ദൻ എന്നിവരെത്തുന്ന ‘ഭ്രമം’ അണിയറയിൽ പുരോഗമിക്കുന്നു
മുഖ്യമന്ത്രി പദവിക്ക് വേണ്ടി ലീഗ് നിലക്കൊള്ളുന്നുവെന്ന താരത്തിലൊരു ചർച്ച ആഗ്രഹിക്കുന്നില്ല. കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുവാൻ അനുവദിക്കരുത്, എന്നും കോൺഗ്രസിനെ മുന്നിൽ നിർത്തി മുൻപോട്ടു പോകുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. കൂടുതൽ സീറ്റുകൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും എത്ര സീറ്റുകൾ വേണമെന്ന ആവശ്യം മുന്നോട്ട് വച്ചിട്ടില്ല, ഇപ്പോഴും അർഹതയുള്ളത് മാത്രമേ തങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളുവെന്നും എം.കെ മുനീർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക