സിംഘുവില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പുതുതായി അറസ്റ്റ് ചെയ്തത് കര്‍ഷകരടക്കം 44 പേരെയാണ്.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് അണ്ണാ ഹസാരെ; ശനിയാഴ്ച മുതൽ നിരാഹാരം
കേസ് രജിസ്റ്റര്‍ ചെയ്തത് കൊലപാതക ശ്രമമുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ്. കൂടാതെ അലിപൂർ എസ്.എച്ച്.ഒയെ വാളുകൊണ്ട് ആക്രമിച്ച 22കാരൻ അറസ്റ്റിലായി. ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത് പ്രദേശവാസികളാണെന്ന് പറഞ്ഞാണ്. എന്നാൽ കർഷകർക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു.
തുടർന്ന് പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. ഡൽഹി -ഉത്തർ പ്രദേശ് അതിർത്തിയായ ഗാസിപൂരിൽ പോലീസും ഹരിയാന അതിർത്തിയില്‍ ഒരു വിഭാഗം ആളുകളും സമര പന്തൽ ഒഴിപ്പിക്കാൻ ശ്രമം നടത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക