തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ. സുധാകരന്റെ പിന്നിലുള്ള ആര്‍എസ്എസിനെ കണ്ടു ഭയന്നാണ് രമേശ് ചെന്നിത്തല നിലപാട് മാറ്റിയതെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി. ബിജെപിക്കെതിരെ ഇന്നേവരെ കെ. സുധാകരന് ഒരക്ഷരം മിണ്ടിയതായി ആരെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍ പറയണമെന്ന് എ.എ. റഹീം പറഞ്ഞു. അദ്ദേഹം സംസ്ഥാന ഭാരവാഹികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.
ജനങ്ങളുടേതാണ് സര്‍ക്കാര്‍, കോർപ്പറേറ്റുകളുടെ ഇടനിലക്കാരായി പ്രവർത്തിക്കരുതെന്നും വെട്രിമാരന്
സിപിഎമ്മിനെ മാത്രം എതിര്‍ക്കുന്ന നേതാവ് എന്നതാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് സുധാകരനുള്ള യോഗ്യതയെന്നും ബിജെപിക്ക് യോഗ്യനായ സിപിഎമ്മിനെ മാത്രം എതിര്‍ക്കുന്ന ഒരാളെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ നടക്കുന്ന രാഷ്ട്രീയ നാടകമാണ് കേരളത്തില്‍ നടക്കുന്നതെന്നും സുധാകരനെ കോണ്‍ഗ്രസില്‍ തഴയാന്‍ നീക്കംനടക്കുന്നുവെന്ന് കെ. സുരേന്ദ്രന് ആശങ്കപ്രകടിപ്പിച്ചിട്ടുണ്ടെന്നും റഹീം പറഞ്ഞു.
കാസർകോട് എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നാളെ മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും
സുധാകരെ ഒരിക്കലും ബിജെപി തള്ളിപറയില്ല. സുധാകരന്റെ ആര്‍എസ്എസ് പിന്നണി ബന്ധത്തില്‍ നിസ്സാഹയനാണ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവര്‍. ഒരു മുറിയില്‍ കയറി മുല്ലപ്പള്ളി പൊട്ടിക്കരയണം. പാവപ്പെട്ടവന്റെ ജീവിത നിലവാരം ഒരിക്കലും മെച്ചപ്പെടാന്‍ പാടില്ല എന്ന സംഘപരിവാരത്തിന്റെ യുക്തിയാണ് സുധാകരന്റേത്. ആര്‍എസ്എസിന്റെ പഠനശിബിരത്തില്‍ നിന്ന് ക്ലാസ് ലഭിച്ചതുകൊണ്ടാണ് ഇരുവരുടേയും യുക്തി ഒന്നാകുന്നതെന്നും ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. ദുരന്തങ്ങളും കലാപങ്ങളും കാത്ത് നില്ക്കുന്ന കൊള്ളസംഘമാണ് യൂത്ത് ലീഗെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക