മുംബൈ; കോവിഡ് കാലത്തും താരമൂല്യം ഉയര്‍ത്തിയ ഒരു നടനുണ്ട് ബോളിവുഡില്‍. രണ്‍വീര്‍ സിങ്ങാണ് ആ താരം. കോവിഡ് കാലത്ത് റണ്‍വീറിന്റെ വിപണി മൂല്യം പ്രതീക്ഷിച്ചതിലും അധികമായാണ് ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല പുതിയ ഒമ്പത് ബ്രാന്‍ഡുകളുമായി താരം കൈകോര്‍ക്കുകയും ചെയ്തു.
സ്പോട്ട്ബോയ് പുറത്തിവിടുന്ന കണക്കുകളനുസരിച്ച് 7 മുതല്‍ 12 കോടി വരെയാണ് ഓരോ ബ്രാന്‍ഡില്‍ നിന്നും രണ്‍വീര്‍ ഈടാക്കുന്നത്. ഇത്തരത്തില്‍ 70 കോടിയില്‍ അധികമാണ് താരം ബ്രാന്‍ഡ് പ്രമോഷനിലൂടെ സമ്പാദിച്ചിരിക്കുന്നത്. താരമൂല്യം വര്‍ദ്ധിച്ചതോടെ ബ്രാന്‍ഡുകളുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ 34 ബ്രാന്‍ഡുകളാണ് രണ്വീറുമായ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്.
ബ്രാന്‍ഡുകള്‍ക്കൊപ്പം കൈനിറയെ ചിത്രങ്ങളും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ദിവ്യാംഗ് തക്കര്‍ സംവിധാനം ചെയ്യുന്ന ‘ജയേഷ് ഭായി ജോര്‍ദാന്‍’, ’83’, ‘സര്‍ക്കസ്’ തുടങ്ങയ ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് രണ്‍വീര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ബോക്സ് ഓഫീസില്‍ രണ്‍വീര്‍ നിരാശനാക്കില്ലെന്നതാണ് വന്‍കിട സംവിധായകര്‍ താരത്തെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം.
ടെലിക്കോം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാനിറ്ററി വെയര്‍, ടൂറിസം, ഗെയിമിംഗ് തുടങ്ങിയ മേഖലകളാണ് രണ്‍വീറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യല്‍ മീഡിയ സാനിധ്യവും ഇതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഏതാണ്ട് 6 കോടിയിലധികം ഫോളോവേഴ്സുണ്ട് രണ്‍വീറിന്. കോവിഡ് കാലത്തും മിക്ക ബ്രാന്‍ഡുകളും താരത്തെ വിശ്വസിക്കാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക