ബോളിവുഡിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സുശാന്ത് സിങ് രാജ്പുത് അഭിനയിച്ച ചിത്രത്തിന്റെ മുൻ അസിസ്റ്റന്റ് ഡയറക്റർ ഹൃതികേഷ് പവാറിനെ നർക്കോട്ടിക്സ് കൺട്രോൾ ബ്യുറോ കസ്റ്റഡിയിൽ എടുത്തു.വെള്ളിയാഴ്ച വരെയാണ് ഹൃതികേഷിനെ എൻ സി ബി കസ്റ്റഡിയിൽ എടുത്തത്.
ബുധനാഴ്ചയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് ഹൃതികേഷ് പവാറിനെ കോടതിയിൽ ഹാജരാക്കിയത്.സുശാേന്തിന് ഹൃതികേഷ് ലഹരി മരുന്ന് നൽകിയതായി എൻ.സി. ബി. കോടതിയിൽ പറഞ്ഞു
ലോക്ക് ഡൗൺ സമയത്ത് സുശാന്തിന്റെ സഹായി ദീപേഷ് സാവന്തിന്റെ കയ്യിൽ ലഹരിമരുന്ന് ഏൽപ്പിച്ചതായും എൻസിബി പറയുന്നു.അഞ്ചു ദിവസത്തെക്കുള്ള കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച വരെയാണ് കോടതി അനുവദിച്ചത്.
10 മുതൽ 20 വർഷം വരെ തടവ് കിട്ടാവുന്ന വകുപ്പുകളാണ് ഹൃതികേഷിന് മേൽ ചുമത്തിയിരിക്കുന്നത്.2018 ലും 2019ലും ഹൃതികേഷ് സുശാന്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുശാന്തിന്റെ സഹായി ദീപേഷ് സാവന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു സെപ്റ്റംബറിൽ അന്വേഷണം ഹൃതികേഷിലേക്ക് നീളുന്നത്.
ദീപേഷിന്റെ മൊഴി പ്രകാരം മെയിലാണ് ഹൃതികേഷ് സുശാന്തിന് ലഹരിമരുന്ന് കൈമാറുന്നത്. അന്വേഷണത്തിൽ ഹൃതികേഷിന്റെ ലാപ്ടോപ്പിൽ നിന്ന് ലഹരിമരുന്നിന്റെ ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.എന്നാൽ ഇയാൾക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് ലഭിക്കുന്നതെന്നാണ് എൻ.സി. ബി അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക