കേന്ദ്രസര്‍ക്കാറിനോട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്വിറ്റര്‍.1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തിലാണ് കേന്ദ്രസര്‍ക്കാരുമായി ട്വിറ്റര്‍ ചർച്ചയ്ക്ക് ഒരുങ്ങുന്നത്. ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെയും കേന്ദ്ര ഐ.ടി. മന്ത്രാലയത്തെയും ഇക്കാര്യം ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വക്താവ് തങ്ങള്‍ ജീവനക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുമോ എന്നത് വ്യക്തമല്ല.
25-ാമത് രാജ്യാന്തര ചലച്ചിത്ര മേള നാളെ
കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 257 അക്കൗണ്ടുകള്‍ ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. കർഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരിൽ ട്വിറ്ററും കേന്ദ്രസർക്കാരുമായി ഇടഞ്ഞതിനാലായിരുന്നു ബ്ലോക്ക് ചെയ്തത്. എന്നാല്‍ ട്വീറ്റുകള്‍ പലതും വാര്‍ത്താമൂല്യമുള്ളതാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ചൂണ്ടിക്കാട്ടി അവ പുനഃസ്ഥാപിച്ചിരുന്നു.
ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്
നിയമങ്ങളെ ബഹുമാനിച്ചു മുന്നോട്ട് പോകും. എന്നാൽ അക്കൗണ്ടുകൾക്ക് സുതാര്യത പ്രധാനമാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് മുൻഗണന നൽകുമെന്നും ട്വിറ്റർ വ്യക്തമാക്കി. അതോടൊപ്പം നിയമ വിരുദ്ധമായി ഉള്ളടക്കങ്ങൾ ഉള്ള അക്കൗണ്ടുകൾ വിലക്കുമെന്നും ട്വിറ്റർ അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കിയ സാഹചര്യത്തിലാണ് ചര്‍ച്ചയ്ക്ക് ട്വിറ്റര്‍ തയ്യാറാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക