നിയമന വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്ത്. ഉദ്യോഗാർഥികൾ പറയുന്നത് കേൾക്കാതെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കൂടാതെ പി.എസ്.സി ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാലുപിടിക്കേണ്ടത് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെ, ഉദ്യോഗാര്‍ഥികളുടെ കാലില്‍ വീണ് എല്ലാത്തിനും ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മകളെ ഉപേക്ഷിച്ച് പോയ 21കാരിയെ ലഹരി മാഫിയ സങ്കേതത്തിൽ നിന്ന് പൊലീസ് മോചിപ്പിച്ചു
മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്കാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 4125 നിയമനങ്ങൾ മാത്രമാണ് നടന്നതെന്ന മുഖ്യമന്ത്രിയുടെ വാദം കളവാണെന്നും ഉദ്യോഗാർഥികൾ നടത്തുന്നത് നീതിക്ക് വേണ്ടിയുള്ള സമരമാണെന്നും കള്ളക്കണക്കുകൾ കൊണ്ട് അതിനെ നേരിടുന്നത് ദു:ഖകരമാണെന്നും 5000ൽ ഏറെ അധ്യാപകർക്ക് അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനങ്ങൾ നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക