നായകനായ ശേഷം ഐ.പി.എല്ലിലെ ആദ്യ മത്സരത്തിനിറങ്ങുന്നതിന്റെ സമ്മര്‍ദ്ദമൊന്നുമില്ലെന്ന് ഡല്‍ഹി ക്യാപ്റ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്.
ക്യാപ്റ്റനായുള്ള തന്റെ അരങ്ങേറ്റമാണ് ഇതെന്ന് താന്‍ കരുതുന്നില്ലെന്നും കാര്യങ്ങള്‍ ലളിതമായി കണ്ട് എന്റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കുകയെന്നും പന്ത് പറഞ്ഞു.
‘ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള എന്റെ അരങ്ങേറ്റമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാര്യങ്ങള്‍ ലളിതമായി കണ്ട് എന്റെ 100 ശതമാനവും നല്‍കാനാണ് ശ്രമിക്കുക. വിക്കറ്റ് കീപ്പറായി നിന്നത് വഴി ഫീല്‍ഡ് സെറ്റ് ചെയ്യുന്നതില്‍ നല്ല ആശയങ്ങള്‍ കയ്യിലുണ്ട്.
ക്യാപ്റ്റനായ ഈ സാഹചര്യത്തില്‍ ഫീല്‍ഡിലെ ചെയ്ഞ്ചുകള്‍ ഞാന്‍ നേരിട്ട് നടത്തും. ക്യാപ്റ്റനായി എന്നതില്‍ വലിയ വ്യത്യാസം ഞാന്‍ കാണുന്നില്ല’ പന്ത് പറഞ്ഞു.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ഡല്‍ഹിയുടെ എതിരാളികള്‍. ധോണിയും പന്തും നേര്‍ക്കുനേര്‍ വരുന്നു എന്ന പ്രത്യേകത ഈ മാത്സരത്തിനുണ്ട്. ധോണിയില്‍ നിന്ന് പഠിച്ച തന്ത്രങ്ങള്‍ തന്നെ അദ്ദേഹത്തിന്് എതിരെ പ്രയോഗിക്കുമെന്ന് പന്ത് ഇതിനോടകം മുന്നറിയിപ്പ് നല്കി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക