നടൻ വിവേകിന്റെ വിയോഗത്തിന്റെ വേദനയിലാണ് തമിഴ്നാട്. അദ്ദേഹത്തിന്റെ മലയാളികൾക്കും ഏറെ പ്രിയങ്കരൻ ആയിരുന്നു. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളേയും മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
2011ൽ നുണക്കഥ എന്ന സിനിമയിലൂടെ മലയാളത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. എന്നാൽ മലയാളവുമായുള്ള ബന്ധം അതുമാത്രമല്ല. ചില തമിഴ് ചിത്രങ്ങളിൽ അദ്ദേഹം മലയാളത്തിൽ സംസാരിച്ച് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.
വിവേകിന് സിനിമയിൽ അവസരം നൽകിയ സംവിധായകനായിരുന്നു കെ ബാലചന്ദർ. അദ്ദേഹം മാധവനെയും സിമ്രാനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പാർത്താലേ പരവശം എന്ന ചിത്രത്തിൽ വിവേക് മലയാളത്തിൽ സംസാരിക്കുന്ന ഒരു രംഗമുണ്ട്.
കൊച്ചിൻ ഹനീഫ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മുന്നിൽ മതിപ്പുണ്ടാക്കാൻ വേണ്ടി മലയാളം പഠിക്കാൻ സഹായം തേടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് രംഗം.
പ്രഭു നായകനായെത്തിയ ചിത്രമായിരുന്നു ബജറ്റ് പദ്മനാഭൻ. നടി മുംതാജ് ചിത്രത്തിൽ ഒരു മലയാളിയായാണ് അഭിനയിക്കുന്നത്. നടിയുടെ മുന്നിലേക്ക് കസവ് മുണ്ടും കുടുമയും കെട്ടി വരുന്ന ഒരു രംഗമുണ്ട്. എന്റെ മദർ ടങ്ക് മലയാളം.. എന്റെ സ്റ്റേറ്റ് കേരള..
എന്റെ നടനം കഥകളി എന്ന് പറയുന്ന അദ്ദേഹത്തിന്റെ ഡയലോഗ് വലിയ ഹിറ്റായിരുന്നു. തന്റെ പേര് കൃഷ്ണൻ നായർ എന്ന് മാറ്റിയെന്നും ഇനി മുതൽ തന്റെ മുഖ്യമന്ത്രി ഇകെ നായനാർ ആണെന്നും നടൻ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക