സംസ്ഥാനത്ത് കോവിഡ് ബാധ ശക്തി പ്രാപിക്കുമ്പോൾ പിടി തരില്ലെന്ന് ഉറപ്പിച്ച് പ്രതിരോധം ശക്തമാക്കി മുന്നോട്ട് പോകുകയാണ് കേരളം. ഇപ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന പോലീസുകാരിലാണ് കൂടുതൽ വൈറസ് ബാധയേൽക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 1259 പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒന്നാം തരംഗത്തേക്കാൾ തീവ്രതയേറിയതാണ് രണ്ടാം തരംഗം. അതിനാൽ തന്നെ അതീവ ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി വഷളാകുന്ന സാഹചര്യം ഉണ്ടാകും.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരിൽ പലരും അവരവരുടെ വീടുകൾ ഐസൊലേഷനിൽ കഴിയുകയാണ്. ഇവർക്ക് വൈദ്യസഹായമെത്തിയ്ക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, തിരുവനന്തപുരത്തും കൊച്ചിയിലും പോലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ മറ്റ് ജില്ലകളിലും ഈ സൗകര്യമൊരുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക