ബ്ലാക്ക് ഫംഗസ് ബാധ രാജസ്ഥാനിൽ കൂടുതലായതോടെ രോഗബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട് സർക്കാർ. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. 2020 ലെ രാജസ്ഥാന് എപ്പിഡമിക് ആക്ട് പ്രകാരമാണ് രോഗബാധയെ പകർച്ചവ്യാധിയായി കാണിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. രാജസ്ഥാന് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് ഭാരത് സിറംസ് ആന്‍ഡ് വാക്സിന്‍സ് ലിമിറ്റഡിന് ബ്ലാക്ക് ഫംഗസ് ബാധക്കെതിരായ മരുന്നുകള്‍ വാങ്ങാന്‍ ഓർഡർ നൽകി.
കോവിഡ് രണ്ടാംതരംഗം ജൂലായില്‍ കുറഞ്ഞേക്കും, മൂന്നാംതരംഗം ആറുമാസത്തിനു ശേഷം- സര്‍ക്കാര്‍ സമിതി
വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ല. അതിനിടെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ച 15 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രമേഹ രോഗികൾ രോഗബാധയ്ക്കുനേരെ കൂടുതൽ ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ, റിപ്പോർട്ട് ചെയ്തത് 15 കേസുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക