രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 92,596 പ്രതിദിന രോഗ ബാധയാണ് റിപ്പോർട്ട് ചെയ്തത്. ഒറ്റ ദിവസത്തിനിടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 2219 ആണ്. നിലവിൽ ചികിത്സയിലുള്ളത് 12,31,415 പേരാണ്. ആകെയുള്ള കൊവിഡ് മരണം 3,53,528 ആണ്. അതേസമയം
കൊവിഡ് വാക്സിനുകളുടെ പരമാവധി വില പട്ടിക കേന്ദ്ര സർക്കാർ പുറത്തുവിട്ടു.
സ്വകാര്യ ആശുപത്രികളില്‍ വാക്സിനുകൾ വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേന്ദ്ര ഉത്തരവ് പ്രകാരം കോവിഷീല്‍ഡ് വാക്സിന് പരമാവധി 780 രൂപയും കോവാക്സിന് പരമാവധി 1410 രൂപയും റഷ്യന്‍ നിര്‍മിത വാക്സിനായ സ്പുട്നിക്-വി വാക്സിന് 1145 രൂപയും ഈടാക്കാം. ടാക്സ്, 150 രൂപ സര്‍വീസ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. വാക്സിൻ ഡോസിന് അഞ്ചുശതമാനം ജിഎസ്ടിയും ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഷീൽഡ് – 30 രൂപ, കൊവാക്സിൻ – 60 രൂപ, സ്പുട്നിക് V – 47 രൂപ എന്നിങ്ങനെയാണ് ജിഎസ്ടി നിരക്ക്.
സ്വകാര്യ ആശുപത്രികള്‍ വാക്സിനേഷന് 150 രൂപയില്‍ കൂടുതല്‍ സർവീസ് ചാർജ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികളിലെ വാക്സിന് വിതരണം സംസ്ഥാന സർക്കാരുകള്‍ നിരീക്ഷിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ള പൗരന്മാർ, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാർ, 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർ എന്നിങ്ങനെയാണ് മുൻഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക