ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 16കാരിയെ ഗുജറാത്തിലെ വാപ്പി ബസ് ടെര്‍മിനലില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. കൗമാരകാരിയായ ഷബാന ഖാത്തൂണിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ നാലിനാണ് റജൗരി ഗാര്ഡന് പൊലീസിന് പരാതി ലഭിക്കുന്നത്.
തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിച്ചു.അന്വേഷണത്തിനിടെ 80 ലധികം സിസിടിവി ക്യാമറ ദൃശ്യങ്ങൾ പോലീസ് വിശകലനം ചെയ്തു. ഇതിൽ പെണ്‍കുട്ടിക്കൊപ്പം 21നും 25നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി.സംശയാസ്പദമായ ആൺകുട്ടിയുടെ ഫോട്ടോ കാണിക്കുകയും ഒരു കടയുടമ അവനെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ വാപ്പി നിവാസിയായ സമീർ എന്നാണ് ഇയാളുടെ പേര് .
സുഹൃത്തിന്റെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ചിരുന്ന ആണ്‍കുട്ടിയുടെ ലൊക്കേഷന്‍ കേന്ദ്ര ഭരണപ്രദേശമായ ദാമന്‍ ദിയു ആണെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് വാപ്പിയില്‍ പ്രതിയുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം അവിടെ എത്തിയെങ്കിലും സമീറും കുടുംബവും കടന്നു കളഞ്ഞിരുന്നു.വീടുകള്‍ കയറി പരിശോധന നടത്തിയ പൊലീസ് സംഘം വാപ്പി ബസ് ടെര്‍മിനലില്‍ നിന്ന് പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക