ലക്നൗ: ഗാസിപൂരിലെ ദാദ്രി ഘട്ടില്‍ ഗംഗയില്‍ ഒഴുകി നടന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ചു.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്.
ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ഗുലു ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഗംഗാ ദേവി’ സമ്മാനമായി നല്‍കിയതാണ് എന്ന് അവകാശപ്പെട്ട് കുഞ്ഞിനെ വളര്‍ത്തുമെന്ന് ഗുലു ചൗധരി പറഞ്ഞു.
മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകം വരെ ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ബോട്ട് ജീവനക്കാരനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു. കുട്ടിയെ വളര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക