വേമ്പനാട്ട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കിയ രാജപ്പനെ സഹോദരി ചതിച്ചു. പാരിതോഷികമായി കിട്ടിയ അഞ്ചരലക്ഷത്തില്‍ കൂടുതല്‍ പണം സഹോദരി വിലാസിനി തട്ടിയെടുത്തെന്നാണ് രാജപ്പന് പറയുന്നത്.ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
കുമരകം മഞ്ചാടിക്കരി സ്വദേശിയായ രാജപ്പനെ
പ്രധാനമന്ത്രി മന് കി ബാത്തില്‍ അഭിനന്ദിച്ചിരുന്നു.
വ്യക്തികളില്‍ നിന്നും വിവിധ സംഘടനകളില്‍ നിന്നുമായി രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണ് നഷ്ടമായത്. ‘അഞ്ചര ലക്ഷത്തില്‍ കൂടുതല്‍ പോയിട്ടുണ്ട്. ഇന്നലെ ബാങ്കില്‍ ചെന്നപ്പോഴാണ് അറിഞ്ഞത്.
ഒരു പ്രാവശ്യം ഞാനും പോയിരുന്നു. ഞാന്‍ അറിയാതെ കൊടുക്കരുതെന്ന് പറഞ്ഞതാണ്. അവക്കും എടുക്കാന്‍ കഴിയുന്ന വിധത്തിലായതിനാലാണ് പൈസ പോയത്. ആദ്യം ചോദിച്ചിരുന്നു പൈസക്ക്. ഞാന്‍ തരില്ലാന്ന് പറഞ്ഞു.’ രാജപ്പന് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിലാസിനി 5.08 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിക്കുന്നത്. ബുധനാഴ്ച്ച ബാങ്കില്‍ നിന്നും സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിന്‍വലിച്ചതായി താന്‍ അറിഞ്ഞതെന്നാണ് രാജപ്പന് പറയുന്നത്.
രാജപ്പന് വീട് വെക്കുന്നതിന് വേണ്ടി സ്ഥാലം വാങ്ങാനാണ് ബാങ്കില്‍ നിന്നും പണമെടുത്തതെന്നാണ് വിലാസിനി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക