ഉത്ര കൊലക്കേസില്‍ അന്തിമവാദം ഇന്ന് തുടങ്ങും. പ്രതി സൂരജ് ഉത്രയെ മൂര്‍ഖന്‍പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിലാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിക്കു മുന്നില്‍ അന്തിമ വാദം ആരംഭിക്കുന്നത്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിന്റെ വാദമാണ് കേള്‍ക്കുന്നത്. പ്രതിഭാഗം കഴിഞ്ഞ ബുധനാഴ്ച സാക്ഷിവിസ്താരം പൂര്‍ത്തിയായിരുന്നു.
87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലും പ്രോസിക്യൂഷന് ഹാജരാക്കിയിട്ടുണ്ട്. കൂടാതെ പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും മൂന്ന് സി.ഡികള്‍ തൊണ്ടിമുതലായി ഹാജരാക്കുകയും ചെയ്തു. വാദം കേള്‍ക്കുന്നത് ഡിജിറ്റല്‍ തെളിവുകള്‍ നേരിട്ടു പരിശോധിക്കേണ്ടതിനാല്‍ തുറന്ന കോടതിയില്‍ കൊവിഡ് മാനദണ്ഡം പാലിച്ചാണ്. സൂരജിനെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക