ചെന്നൈ: കോവിഡില്‍ അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടിയുമായി തമിഴ്നാട് സർക്കാർ സ്കൂള്‍ വിദ്യാഭ്യാസ വിഭാഗം. 2021 അധ്യയന വര്‍ഷം പരമാവധി 75 ശതമാനം ഫീസേ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാവു എന്നും അതില്കൂടുതല് വാങ്ങരുതെന്നും അധികൃതര്‍ താക്കിത് നൽകി.
സ്കൂളുകള്‍ പൂര്‍ണമായി ഫീസ് അടക്കാന്‍ ചൂഷണം ചെലുത്തുന്നതായി വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കർശന നിര്‍ദേശം. 40 ശതമാനം ഫീസ് ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാമത്തേ ഗഡുവായും വാങ്ങാം. സ്കൂള്‍ തുറന്ന് സാധാരണ നിലയിലേക്കാവുന്ന പക്ഷം ബാക്കിയുള്ള 25 ശതമാനം വാങ്ങുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ പ്രതിപാദിക്കുന്നു.
കോവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24ന് വിദ്യാലയങ്ങള്‍ അടച്ചത്. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് ഇനിയും അറിയിപ്പുണ്ടായിട്ടില്ല.
ഒന്നാം തരംഗത്തില്‍നിന്ന് വ്യത്യസ്തമായി രണ്ടാം തരംഗം അതിവ്യാപന ശേഷി ഉണ്ടാവും എന്നാണ് രോഗാരോഗ്യ സംഘടന വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ രോഗവ്യാപനവും മരണവും കുത്തനെ ഉയര്‍ന്നിരുന്നു. എന്നിട്ടും സ്കൂളുകള്‍ പൂര്‍ണമായി തുക ചോദിക്കുന്നതാണ് വിവാദമുയർത്തിയത്.
ഉത്തരവ് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സര്‍ക്കാര്‍ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക