തിരുവനന്തപുരം: മരംമുറി വിവാദകേസിൽ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ഇന്ന് ഇറങ്ങിപ്പോയി. മുട്ടില്‍ മരംമുറി കേസിൽ മുന്മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം കേസിൽ ഉൾപെട്ടിട്ടുണ്ട്. ഇതില്‍ സംസ്ഥാന പോലീസ് അനേഷിച്ചാല്‍ കുറ്റക്കാരെ കണ്ടെത്താന്‍ കഴിയില്ലയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതിനാല്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചോദ്യോത്തര വേളക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കുറ്റമറ്റ രീതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടക്കുന്നതെന്നും തെറ്റ് ചെയ്ത അരേയും സംരക്ഷിക്കില്ലെന്നും വനംമന്ത്രി എ കെ ശശീന്ദ്രന് പ്രതിപക്ഷത്തിന് മറുപടി വ്യക്തമാക്കി. വനം, ചെക്കുപോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവരെ സസ്പെന്‍ഡ് ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം മുമ്പ് ഭരണത്തിലിരിക്കുമ്പോള്‍ ചെയ്തത് പോലെ കുറ്റക്കാരെ അന്വേഷിച്ച് വെളുപ്പിക്കുന്ന രിതി സര്‍ക്കാറിനില്ലെന്നും ഇതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. ഇതോടെ പ്രതിപക്ഷം ബഹളംവെക്കുകയും ചോദ്യോത്തര വേളയിൽ ക്ഷുഭിതരായി സഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക