തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ബന്ധുവിന് പങ്കുണ്ടെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻറെ ആരോപണം നിഷേധിച്ച് മുൻ മന്ത്രി എ.സി മൊയ്തീൻ.
തൻറെ ഒരു ബന്ധുവും കരുവന്നൂർ ബാങ്കിൽ ഇല്ലെന്ന് മൊയ്തീൻ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവർ ബന്ധുവിൻറെ പേരും പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്. സഹോദരങ്ങളെയും അവരുടെ മക്കളെയും കുറിച്ചും മാധ്യമങ്ങൾക്ക് അന്വേഷിക്കാം. ഏതെങ്കിലും ബന്ധുക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ കടുത്ത നടപടി സർക്കാർ സ്വീകരിക്കുമെന്നും മൊയ്തീൻ പറഞ്ഞു.
ബി.ജെ.പി കാടടച്ചു വെടിവെക്കുകയാണ്. മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല. ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോ എന്ന് അറിയില്ലെന്നും മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സി.പി.എം നേതൃത്വത്തിൻറെ അറിവോടെയാണെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. മുൻ മന്ത്രി എ.സി മൊയ്തീൻറെ ബന്ധുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും ആരോപണം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക