കോതമംഗലം: ഡെന്റൽ വിദ്യാർഥിനി മാനസയെ കോതമംഗലത്ത് സുഹൃത്ത് വെടിവെച്ചു കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മനസയ്ക്ക് തലയിലും നെഞ്ചിലുമാണ് വെടിയേറ്റതെന്ന് പൊലീസ്. ആത്മഹത്യ ചെയ്ത രാഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. രാഖിൽ കൊല്ലാൻ ഉപയോഗിച്ചത് 7.62 എംഎം പിസ്റ്റൾ ആണെന്നും പൊലീസ് വ്യക്തമാക്കി. ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന തോക്കാണിത്.
രാഖിലിന് തോക്ക് ലഭിച്ചത് എവിടെ നിന്നാണ് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. മാനസയോട് വളരെ അടുത്ത് നിന്നാണ് രാഗില്‍ കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ പറയുന്നത് ഇപ്രകാരമാണ് തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും,എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ഡോക്ടര്‍ വ്യക്തമാക്കി. അതായത് വെടിയുണ്ട് തലയോട്ടി തുളച്ച് പുറത്തേക്ക് പോയിരുന്നുവെന്ന് വ്യക്തമാണ്.
ആത്മഹത്യ ചെയ്ത രഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മാനസയുടെ തലയില്‍ രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. ഒന്ന് വെടിയേറ്റതും മറ്റൊന്നു വെടിയുണ്ട പുറത്തേയ്ക്കു വന്നതിന്റെയും. നെഞ്ചിലാണ് മറ്റൊരു വെടിയേറ്റത്. രഖിലിനാകട്ടെ തലയില്‍ മാത്രമാണ് മുറിവുണ്ടായിരുന്നത്.
സാധാരണനിലയില്‍ പ്രഹരശേഷിയുള്ള തോക്കുകള്‍ ലഭിക്കാന്‍ സാധ്യത ഇല്ലെന്നിരിക്കെ എന്തു തോക്കാണ് ഉപയോഗിച്ചത് എന്നത് ഉള്‍പ്പെടെ പരിശോധിക്കും. ഏതു തോക്കാണ് ഉപയോഗിച്ചത് എന്നറിഞ്ഞാല്‍ മാത്രമേ അതിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകൂ.
എയര്‍ പിസ്റ്റള്‍ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ സാധിക്കുമെങ്കിലും ഇത് ഉപയോഗിച്ച് ക്ലോസ് റേഞ്ചില്‍ പോലും ഒരാളെ വെടിവച്ചു കൊലപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ടുതന്നെ പ്രഹരശേഷിയുള്ള ഏതെങ്കിലും തോക്ക് പ്രതി ഉപയോഗിച്ചിരിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക