സംസ്ഥാനത്തെ ലോക്ക്ഡൗൺ കുരുക്ക് അഴിയുന്നു. വാരാന്ത്യ ലോക്ക്ഡൗണിൽ മാറ്റം വരുത്തി. ഇനി മുതൽ ഞായറാഴ്ച മാത്രമായിരിക്കും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തുക. ശനിയാഴ്ചത്തെ നിയന്ത്രണം നീക്കുകയും ചെയ്തിട്ടുണ്ട്. കടകളെല്ലാം ആറ് ദിവസം തുറക്കുവാനാണ് തീരുമാനം ഇത് സംബന്ധിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിക്കും. കൂടുതൽ കോവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ നിയന്ത്രണം തുടരാനാണ് സാധ്യത. അടുത്തയാഴ്ച മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക.
ശബരിമല മേല്‍ശാന്തി നിയമനത്തിൽ ജാതിവിവേചനം പാടില്ലെന്ന് ബിഡിജെഎസ്
ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ എല്ലാ കടകളും തുറക്കുവാൻ അനുമതി നൽകുമെന്നാണ് വിവരം. കോവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുവാനും തീരുമാനിച്ചേക്കും. സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള നീക്കം. ഇന്നലെ ചേർന്ന കോവിഡ് അവലോകനയോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കാനും തീരുമാനിച്ചേക്കും.
കാറ്റഗറി നിയന്ത്രണം കേരളത്തിൽ ഗുണം ചെയ്തില്ല, ആര്‍ടിപിസിആര്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്രം
പ്രതിദിനം നടത്തുന്ന കോവിഡ് പരിശോധനകൾ വർധിപ്പിക്കാനും തീരുമാനമുണ്ട്. ഓണത്തിനും ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചനയുണ്ട്. പെരുന്നാൾ ഇളവിനോടനുബന്ധിച്ച് സുപ്രിംകോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ലംഘിക്കാതെ ഓണത്തിന് ഇളവുകൾ നൽകാനായിരിക്കും തീരുമാനിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക