തൃശ്ശൂർ: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സന്ദർശകരെ വരവേൽക്കാൻ ഒരുങ്ങി പീച്ചി ഡാം. കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 21നാണ് പീച്ചി ഡാമിൽ വിനോദ സഞ്ചാരികൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തിയത്.
കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്സംസ്ഥാന സർക്കാരിൻറെ പുതിയ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പീച്ചി ഡാമിന്റെയും ഉദ്യാനത്തിന്റെയും സുന്ദര കാഴ്ചകളുടെ വാതിൽ വീണ്ടും സന്ദർശകർക്കായി തുറന്നിടുന്നത്. ബുധനാഴ്ച്ച കാലത്ത് 8 മണി മുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ച് തുടങ്ങി.
പുതിയ മാനദണ്ഡം അനുസരിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പുതിയ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പീച്ചി ഡാമിൽ വിനോദസഞ്ചാരികൾക്ക് സന്ദർശനം നടത്താം. രാവിലെ എട്ടു മണി മുതൽ 6 മണി വരെയാണ് സന്ദർശനസമയം. നിലവിൽ സെക്യൂരിറ്റി സ്റ്റാഫായി രണ്ടു പേരും ടിക്കറ്റ് കൗണ്ടറിൽ രണ്ടുപേരും ഗാർഡനിൽ അഞ്ചുപേരുമാണ് ജീവനക്കാരായുള്ളത്.
ടിക്കറ്റ് കൗണ്ടറിൽവിനോദസഞ്ചാരികളുടെ ശരീര താപനില പരിശോധിക്കും. തുടർന്ന് സാനിറ്റൈസ് ചെയ്തതിനുശേഷമാണ് പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക