കാബൂൾ∙ കശ്മീര്‍ ഉള്‍പ്പെടെ ലോകത്തിൽ എവിടെയുമുള്ള മുസ്ലിംകള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തുമെന്ന് താലിബാന്. ‘കശ്മീരിലും ഇന്ത്യയിലും മറ്റേതൊരു രാജ്യത്തും മുസ്ലിംകള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിങ്ങളായി ഇരിക്കാനും മുസ്ലിങ്ങല്ക് വേണ്ടി സംസാരിക്കാനും ഞങ്ങള്ക് അവകാശമുണ്ട്. ബിബിസി ഉര്‍ദുവിന് നല്കിയ അഭിമുഖത്തില്‍ താലിബാന് വക്താവ് സുഹൈല്‍ ഷഹീന് പറഞ്ഞു. എന്നാൽ ഏതെങ്കിലും രാജ്യത്തിനു എതിരെ ആയുധമെടുക്കാൻ തയാറല്ല എന്നും താലിബാൻ വക്താവ് സുഹൈല്‍ ഷഹീന് കൂട്ടിച്ചേർത്തു.കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന ആദ്യനിലപാടില്‍നിന്നുള്ള ചുവടുമാറ്റമാണ് ദിവസങ്ങള്ക്കുള്ളിള്ളില് താലിബാന് നടത്തിയിരിക്കുന്നത്.
അതേസമയം അഫ്ഗാനിസ്ഥാന്റെ മണ്ണ് ഒരുതരത്തിലുള്ള ഭീകര പ്രവർത്തനങ്ങൾക്കും ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ചൊവ്വാഴ്ച മുതിര്‍ന്ന താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്സായിയെ കാണുകയും അഫ്ഗാനിസ്ഥാന്റെ മണ്ണ് ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തീവ്രവാദത്തിനും ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.അഫ്ഗാനിസ്ഥാനിൽ കുടുങ്ങി കിടക്കുന്നെപൗരന്മാരുടെ സുരക്ഷാ ,അവരുടെ മടക്കം എന്നിവയെ കുറിച്ചെല്ലാം ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക