വയനാട് നെല്ലിയമ്പത്ത് കഴിഞ്ഞ ജൂണ്‍ 10 നടന്ന ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി പിടിയിലായതായി സൂചന ലഭിച്ചിട്ടുണ്ട്. നെല്ലിയമ്പത്ത് കേശവന് മാസ്റ്ററും (75) ഭാര്യ പത്മാവതിയമ്മയും ആണ് കൊല്ലപ്പെട്ടത്. ഇവർ മുഖംമൂടി ധരിച്ച സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. പനമരം പൊലീസ് സ്റ്റേഷന് പരിധിയിലെ താഴെ നെല്ലിയമ്പം കാവടത്താണ് സംഭവം.
സംഭവം നടന്ന ദിവസം രാത്രി അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഇരുവരും ഇരയാകുകയായിരുന്നു. ഇതിനെ തുടർന്നുള്ള ബഹളം കേട്ടെത്തിയ നാട്ടുകാർ കേശവൻ മാസ്റ്ററെയും പത്മാവതിയമ്മയെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കേശവൻ മാസ്റ്റർ തൽക്ഷണം മരിക്കുകയായിരുന്നു. പനമരം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഡിഐജിയുടെ വാര്‍ത്താസമ്മേളനം രാവിലെ 11 മണിക്ക് ചേരും
പ്രതികരിക്കാൻ ഇവിടെ എഴുതുക