മേജര്‍ രവിയും സന്തോഷ് പണ്ഡിറ്റും ഒരുമിക്കുന്ന ബിഹൈന്‍ഡ് വുഡ്സ് അഭിമുഖത്തില്‍ പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ സിനിമകളെക്കുറിച്ചുള്ള സംസാരത്തിനിടയില്‍ കോപ്രായം കാണിക്കുന്നത് എന്തിനെന്നുള്ള മേജര്‍ രവിയുടെ ചോദ്യത്തിനായിരുന്നു.
സാറിന്റെ എത്ര പടം പൊട്ടിയിട്ടുണ്ട് അതൊക്കെ ആ സിനിമകളിലെ നായകന്മാര് കൊപ്രായം കളിച്ചത് കൊണ്ടായിരുന്നോ എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ മറുചോദ്യം.
കലാമൂല്യമുള്ള സിനിമ എന്നൊന്നില്ല. നല്ല കഥയും സൂപ്പര്‍ സ്റ്റാറുമൊക്കെ ഉണ്ടായിട്ടും എത്രയോ സിനിമകള്‍ ഇവിടെ എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു. അപ്പോള്‍ സിനിമ കാണാന്‍ എത്തുന്നവരും 100 രൂപ കൊടുത്ത് ടിക്കറ്റെടുത്ത് വരുന്നവരാണ്, സിനിമ അത്രയേ ഉള്ളൂ.
സിനിമ പക്കാ ബിസിനസാണ്. മറ്റുള്ളവര്‍ എടുക്കുന്നത് പോലെ ഒരു സിനിമ എടുത്താല്‍ അത് മറ്റേതു പോലെ ഒന്ന് ആവുകയേ ഉള്ളൂ.
എന്നാല്‍ അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു സിനിമ എടുത്താല്‍ അത് സന്തോഷ് പണ്ഡിറ്റിന് മാത്രം പറ്റുന്ന ഒന്നാണ് എന്ന് തോന്നി. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛനാദ്യം പറഞ്ഞത് ഇങ്ങനെയായിരുന്നു..
‘നിന്നെക്കാള്‍ കഴിവുള്ളവന്മാര്‍ക്ക് പറ്റിയിട്ടില്ലടാ, പറ്റുമെന്ന് തോന്നുന്നില്ല’ എന്നായിരുന്നു. അച്ഛന് അതിനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല.
ഒരു നിര്‍മ്മാതാവാകാന്‍ വലിയ കഴിവുണ്ടാവണമെന്ന് തോന്നിയില്ല. അതിനു കാശ് മതി. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും കഴിവ് വേണമല്ലോ’- സന്തോഷ് പണ്ഡിറ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക