ഒരു സമയത്ത് മലയാള സിനിമയുടെ നിത്യഹരിത താര ജോഡികളായ പ്രേംനസീര്‍- ഷീല വേര്‍പിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് ഷീല കട്ടായം പറയുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീര്‍.
ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാല്‍പ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി.
ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു. അത് പരിധി വിടാന്‍ നസീര്‍ സാര്‍ ഒരിക്കലും അനുവദിച്ചില്ല.
പല നടന്മാരും ഒരു ഭാര്യയും കൂടിയാകാം എന്ന് അക്കാലത്ത് തീരുമാനിച്ചേനെ. പ്രത്യേകിച്ച് മുസ്ളിംങ്ങള്‍ക്ക് അതിന് പ്രയാസവുമില്ല. എന്നാല്‍ സാര്‍ അതിന് തയ്യാറായിരുന്നില്ല. എന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന തീരുമാനം എടുത്തത് ഷീലയായിരുന്നു.
അങ്ങനെ ഷീല കൊണ്ടുവന്ന നായകനാണ് രവി ചന്ദ്രന്. പിന്നീട് ഇരുവരും വിവാഹിതരായി. പക്ഷേ പില്ക്കാലത്ത് ഷീലാമ്മ വീണ്ടും നസീര്‍ സാറിനൊപ്പം അഭിനയിച്ചു. അതാണ് സിനിമ’. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക