ബംഗളൂരു: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ആശുപത്രികളിൽനിന്ന് കുഞ്ഞുങ്ങളെ തട്ടിയെടുത്തും മാതാപിതാക്കളുടെ സമ്മതത്തോടെ കുഞ്ഞുങ്ങളെ വാങ്ങിയും വിൽപന നടത്തുന്ന സംഘത്തിലെ അഞ്ചുപേർ അറസ്റ്റിൽ.
ബംഗളൂരുവിൽ താമസിക്കുന്ന ദേവി ഷൺമുഖം, രഞ്ജന ദേവിദാസ്, മഹേഷ് കുമാർ, ധനലക്ഷ്മി, ജനാർദനൻ എന്നിവരാണ് അറസ്റ്റിലായത്.
കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബന്ധമുള്ള നിരവധിപേരടങ്ങിയ അന്തർ സംസ്ഥാന സംഘത്തിെൻറ ഭാഗമാണിവർ. സംഘത്തിലെ മുഖ്യപ്രതിയും ആസൂത്രകയുമായ ബംഗളൂരു വിജയനഗർ സ്വദേശിനി രത്ന കോവിഡ് ബാധിച്ചു മരിച്ചത് അന്വേഷണത്തെ ബാധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ബംഗളൂരു ചാമരാജ്പേട്ടിലെ ബി.ബി.എം.പി ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ കാണാതായ കേസിെൻറ തുടരന്വേഷണമാണ് സംഘത്തെ പിടികൂടുന്നതിന് നിർണായകമായത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംഘം പത്തു ദിവസം മുതൽ മൂന്നു മാസം വരെ പ്രായമുള്ള 28 കുഞ്ഞുങ്ങളെ വിറ്റതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക