ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിനു സമീപം പുള്ളിപ്പുലിയെ കണ്ടതായി അഭ്യൂഹം. രണ്ടു തവണയായി പുലിയെ കണ്ടെന്നാണ് സെക്യൂരിറ്റി ജീവനക്കാരനും തൊഴിലാളികളും പറയുന്നത്.
കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി രാത്രി ഒന്പതരയോെടയാണ് പുലിയെ കണ്ടത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളിന്റെ കെട്ടിടനിര്‍മാണത്തിന് എത്തിയ തൊഴിലാളികളും സെക്യൂരിറ്റി ജീവനക്കാരനും രണ്ടു തവണയും പുലിയെ കണ്ടത്. ഗേറ്റിനു സമീപമുള്ള സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുടെ മേല്‍ക്കൂരയിലായിരുന്നു പുലി.
ഗേറ്റ് അടയ്ക്കാന്‍ വന്ന നേപ്പാളുകാരനായ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടത്. പുലി മേല്‍ക്കൂരയില്‍ നിന്ന് ചാടി മതിലിനു മീതെ കയറി പോകുന്നത് കണ്ടെന്നാണ് പറയുന്നത്. തൊട്ടടുത്ത ദിവസം ഇതേസ്ഥലത്തിനു സമീപത്തും പുലിയെ കണ്ടു. വണ്ടികള്‍ കഴുകള്‍ സ്ഥലത്തായിരുന്നു തറയില്‍ പുലി കിടന്നിരുന്നത്. ബഹളം വച്ചതോടെ മൈതാനത്തുകൂടെ തൊട്ടടുത്ത പറമ്പിലേക്ക് പോയി. സമീപത്ത് വീടുകള്‍ ഇല്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്. കൂട് സ്ഥാപിച്ച് പുലിയെ പിടിക്കാനാണ് ആലോചിക്കുന്നത്. പുലി എങ്ങനെ ഈ മേഖലയില്‍ എത്തിയെന്ന് വ്യക്തമല്ല. തൊട്ടടുത്ത് കാടുകള്‍ ഇല്ല. സ്കൂളിനു മൂന്നു കിലോമീറ്റര്‍ ആസാദ് റോഡില്‍ വീടിനു പുറകിലായി പുലിയുടെ കാല്പാട് നാട്ടുകാര്‍ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക