തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ കേരളത്തിലെ ജനങ്ങൾക്കുള്ള ആശങ്ക കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് അറിയിച്ചതായി ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് അറിയിച്ചു. പദ്ധതി നടപ്പിലാക്കിയാലുള്ള വിവിധ പ്രത്യാഘാതങ്ങൾ റെയിൽവേ മന്ത്രി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയെന്നും കൃഷ്ണദാസ് പറഞ്ഞു.
കെ റെയിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അനിവാര്യമായ പദ്ധതിയല്ലെന്നുമുള്ള എ ആശങ്കകൾ റെയിൽവെ മന്ത്രി പങ്കു വെച്ചതായും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയേക്കാൾ കേരളത്തിന് നല്ലത് ഗോൾഡൻ ലൈനാണെന്നും സർക്കാർ അതിനെ കുറിച്ച് ആലോചിക്കണമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. വീടും സ്വത്തും നഷ്ടമാകുന്നവരുമായി ഒരു ചർച്ചക്കും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ഇന്നത്തെ മുഖ്യമന്ത്രിയുടെ യോഗംവെറും തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ റെയിൽ പദ്ധതിയുടെ ഡിപിആർ ഒരു രഹസ്യ രേഖയായി വച്ചിരിക്കുകയാണെന്നും പദ്ധതിയുടെ ഗുണോഭക്താവ് സിപിഎം മാത്രമാണെന്നും കൃഷ്ണദാസ്പറഞ്ഞു.
കെറെയിൽ നടപ്പാക്കി ആയിരം കോടി കമ്മീഷൻ മേടിക്കാൻ ആണ് സിപിഎമ്മിന്റെ പദ്ധതി. കേരളത്തിൽ ഇനി ജനിക്കാനിരിക്കുന്ന കുട്ടികൾ കൂടി പദ്ധതി കൊണ്ട് കടക്കാരാകും. കെ റെയിലിന് പകരം ഒരു പുതിയ പദ്ധതിയെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക