ധ്രുവീകരണത്തിലൂടെയുള്ള വോട്ടാണ് സമാജ്വാദി പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മാനവികതയുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള വോട്ട് മാത്രമേ ബിജെപിയ്ക്ക് വേണ്ടതുള്ളൂ. ഒരു വിഭാഗത്തിന്റെ വോട്ട് അവര്‍ക്ക് ലഭിക്കുമെന്നും ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ബിജെപിക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതി, വര്‍ഗം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വോട്ട് വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസ്ഗഞ്ചില്‍ വച്ചായിരുന്നു മന്ത്രിയുടെ പരാമർശം. 2017 മുതല്‍ സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിലുണ്ടായ മികവാണ് പാര്‍ട്ടി ഉയര്‍ത്തിക്കാണിക്കുന്നത്. എസ്പിയുടെ ഭരണകാലയളവില്‍ നിരവധി കലാപങ്ങള്‍ നടന്നുവെന്നും അതിനവര്‍ മറുപടി പറയണമെന്നും രാജ്നാഥ് സിങ് പറഞ്ഞു. 2017 വിജയം ബിജെപി ആവര്‍ത്തിക്കുമെന്നും എല്ലാവരും ഐശ്വര്യത്തിന്റെ ലക്ഷ്മി ദേവി വരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക