കൊച്ചി: ഇന്ത്യയുടെ മുൻ പേസ് ബോളറും മലയാളിയുമായ ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ അറിയിച്ചു.
കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനുവേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്നും വിഷമത്തോടെയാണ് വിരമിക്കൽ തീരുമാനം എടുത്തതെന്നും ശ്രീശാന്ത് പറഞ്ഞു.
ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടിയാണ് അവസാനമായി ശ്രീശാന്ത് കളിച്ചത്. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്.
മേഘാലയയ്ക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. പിന്നീട് പരിക്ക് മൂലം കളിക്കാനായില്ല. ഇതോടെയാണ് 39കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക