കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പിൽ നടപടി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന്റെയും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടേയും യോഗത്തിന് പിന്നാലെ പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേർത്തിരുന്നു.
ആരോഗ്യവാനാകാം.. ഒപ്പം ദാഹവുമകറ്റാം.. അനാർ ജ്യൂസ് കൊണ്ടുണ്ട് നിരവധി ഗുണങ്ങൾ
463 ഫയലുകളാണ് പരീക്ഷാഭവനിൽ ഇനിയും നടപടി സ്വീകരിക്കാൻ ഉള്ളത്. ഇതടക്കമുള്ള ഫയലുകൾ മെയ് ൫അഞ്ചിന് അദാലത്ത് നടത്തി തീർപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പരീക്ഷാഭവനിലെ ഫ്രണ്ട് ഓഫീസ് നവീകരിക്കും. അന്വേഷണങ്ങൾക്ക് രണ്ടുപേരെ സ്ഥിരമായി ഇവിടെ ഇരുത്തും.
ഫ്രൈ ചെയ്ത ചിക്കൻ ഇഷ്ടമില്ലാത്തവരുണ്ടോ..? കുട്ടികൾക്കായൊരു ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ
പരീക്ഷാഭവനിലെ 18 സെക്ഷനുകളിലെയും നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. ഡ്യൂട്ടിയിൽ ഇല്ലാത്തവർ ആരൊക്കെ എന്ന് ഓഫീസുകൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കും. പരമാവധി ഒരു ദിവസത്തിനുള്ളിൽ പരീക്ഷാഭവനിൽ നേരിട്ടെത്തുന്ന ആളുകളുടെ പരാതികൾ പരിഹരിക്കാൻ ശ്രമം നടത്തണം. പരീക്ഷാഭവനിൽ എത്തുന്നവർക്ക് ഇരിപ്പിടം ഉറപ്പാക്കണം. കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ എല്ലാ ജില്ലകളിലും ഫയൽ അദാലത്തുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക